ന്യൂഡൽഹി: ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ് ഭീകരവാദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരരെ സംരക്ഷിക്കുന്നത് ഭീകരവാദത്തിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്ക്ക് പണം നൽകുന്നതാണ് ഏറ്റവും വലിയ വിപത്തെന്നും അദ്ദേഹം വ്യക്തമാക്കി. 75 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ‘ഭീകരതയ്ക്ക് പണം നൽകില്ല’ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പണം നൽകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വിപത്താണ്. ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ ഭീകരരെ വെറുതെ വിട്ടയ്ക്കുന്നത് പൊറുക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഈ ആഗോള വിപത്തിന് അറുതി വരുത്താൻ സുരക്ഷാ സേനയും ജനങ്ങളും മുന്നിട്ടറങ്ങണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനം ദശാബ്ദങ്ങളായി പല രൂപത്തിലും ഭാവത്തിലും നാമങ്ങളിലും തീവ്രവാദം ഉടലെടുത്തു. അത് വഴി രാജ്യത്തെ നാമവശേഷമാക്കാൻ ശ്രമിച്ചു. രാജ്യത്തിന് ആയിരക്കണക്കിന് പേരെയാണ് ഇത്തരം നീച പ്രവൃത്തികൾ വഴി നഷ്ടടമായത്. എന്നാൽ വളരെ മികച്ച ചെറുത്ത് നിൽപ്പാണ് സുരക്ഷാ സേന കാഴ്ച വെയ്ക്കുന്നതെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ചെറിയ ആക്രമണങ്ങൾ പോലും വലിയ പ്രാധാന്യത്തോടെയാണ് രാജ്യം കാണുന്നതെന്നും ഓരോ ജീവനും വലിയ വിലയാണ് കൽപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ ഭീകരവാദം വേരോടെ പിഴുതെറിയാതെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.
Comments