മുംബൈ: സ്വാതന്ത്ര്യസമരസേനാനി വിനായക് ദാമോദർ സവർക്കറെ കുറിച്ച് കുപ്രചരണങ്ങൾ നടത്തുന്ന വയനാട് എംപി രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്.രാഹുൽ ജീ നിങ്ങളിത് വായിക്കൂ എന്ന ക്യാപ്ഷനോടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കത്തുകളാണ് അദ്ദേഹം പുറത്ത് വിട്ടത്.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി(നിങ്ങളുടെ മുത്തശ്ശി) 1980 ൽ ഒരു കത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒഴിച്ചുകൂടാനാവാത്ത നെടുംതൂണും, അവഗണിക്കാനാവാത്ത ഇന്ത്യയുടെ മകനുമാമെന്ന് രേഖപ്പെടുത്തിയിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്നവിസ് ട്വീറ്റ് ചെയ്തു. ഇന്ദിരാഗാന്ധിയുടെ കത്ത് ഉൾപ്പടെയാണ് ട്വീറ്റ്.
राहुल जी,
कल आपने मुझे एक पत्र की अंतिम पंक्तियाँ पढ़ने को कहा था,
चलो, अब कुछ दस्तावेज़ आज मैं आपको पढ़ने देता हूँ।
हम सब के आदरणीय महात्मा गांधी जी का यह पत्र आपने पढ़ा ?
क्या वैसी ही अंतिम पंक्तियाँ इस में मौजुद है, जो आप मुझे पढ़वाना चाहते थे?#VeerSavarkar @RahulGandhi pic.twitter.com/hwtDtuB1ws— Devendra Fadnavis (@Dev_Fadnavis) November 18, 2022
വീർ സവർക്കർ എഴുതിയ കത്തിന് സമാനമായി മഹാത്മഗാന്ധി എഴുതിയ കത്തും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പുറത്തുവിട്ടു. രാഹുൽ ജി, ഇന്നലെ നിങ്ങൾ എന്നോട് ഒരു കത്തിന്റെ അവസാന വരികൾ വായിക്കാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഞാൻ ഇന്ന് നിങ്ങൾക്ക് ചില രേഖകൾ വായിക്കട്ടെ. നമ്മുടെ ബഹുമാനപ്പെട്ട മഹാത്മാഗാന്ധിയുടെ ഈ കത്ത് നിങ്ങൾ വായിച്ചിട്ടുണ്ടോ? ഞാൻ വായിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ച അതേ വരികൾ ഇതിലുണ്ടോ എന്ന ചോദ്യത്തോടെയാണ് കത്ത് പുറത്ത് വിട്ടത്.
ഭാരതത്തിന്റെ ധീര ദേശാഭിമാനി വിനായക് ദാമോദർ സവർക്കറെ പറ്റി ഒന്നും അറിയാതെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദിവസവും കളളം പ്രചരിപ്പിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഇന്നലെ പറഞ്ഞിരുന്നു. രാഹുലിനുള്ള മറുപടി മഹാരാഷ്ട്രയിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments