ലക്‌നൗ: സംസ്ഥാനത്ത് അനധികൃതമായും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന മദ്രസകളുടെ വരുമാന സ്രേതസ്സുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ. സർക്കാർ സർവേ നടത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിനൊരുങ്ങുന്നത്.
നേരത്തെ നടത്തിയ സർവേയിൽ ഭൂരിഭാഗം മദ്രസകളും സംഭാവന തുകയാണ് തങ്ങളുടെ വരുമാന മാർഗമെന്ന് അറിയിച്ചിരുന്നു.സംസ്ഥാന അതിർത്തിയിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത 1,500-ത്തിലധികം മദ്രസകൾക്ക് സംഭവാന എവിടെ നിന്നുമാണ് ലഭിക്കുന്നതെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിലാകും പ്രത്യേക അന്വേഷണം നടത്തുക.
സിദ്ധാർത്ഥനഗർ, ബൽറാംപൂർ, ലഖിംപൂർ ഖേരി, മഹാരാജ്ഗഞ്ച്, ബഹ്‌റൈച്ച്, ശ്രാവസ്തി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ അന്വേഷണം നടത്തുക. സംസ്ഥാനത്ത് ഏകദേശം 8,500-ത്തിലധികം അംഗീകാരമില്ലാത്ത മദ്രസകളുണ്ടെന്നാണ് ആദ്യ സർവേ ഫലങ്ങൾ പുറത്തുവന്നപ്പോൾ വ്യക്തമായത്. ഇതിൽ 7.64 ലക്ഷത്തോളം കുട്ടികളാണ് പഠിക്കുന്നത്.
സർവേയിൽ ചെലവുകൾ സംബന്ധിച്ച ചോദ്യത്തിനാണ് സംഭവാന കൊണ്ടാണ് ഇവ മുന്നോട്ട് പോകുന്നതെന്ന് 90 ശതമാനത്തോളം മദ്രസ അധികൃതരും അറിയിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
Comments