ഐഎസിൽ നിന്ന് പ്രചോദനം; സവർക്കറുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ; 'പ്രേം രാജ്' എന്ന ഹിന്ദു നാമത്തിൽ പ്രവർത്തനം; സ്‌ഫോടനത്തിന് മുമ്പ് ആലുവയിൽ താമസിച്ചത് 7 ദിവസം; മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിനെപ്പറ്റി അറിയേണ്ടത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസിൽ നിന്ന് പ്രചോദനം; സവർക്കറുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ; ‘പ്രേം രാജ്’ എന്ന ഹിന്ദു നാമത്തിൽ പ്രവർത്തനം; സ്‌ഫോടനത്തിന് മുമ്പ് ആലുവയിൽ താമസിച്ചത് 7 ദിവസം; മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിനെപ്പറ്റി അറിയേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 08:53 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ്. ഐഎസ് തന്നെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരോട് ഷാരിഖ് പറഞ്ഞു. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശിയാണ് ഈ 24-കാരൻ. കുക്കറിൽ ബോംബ് നിർമ്മിച്ച് നഗൂരി ബസ് സ്റ്റാൻഡിൽ സ്‌ഫോടനം നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഓട്ടോറിക്ഷയിൽ പോകുന്ന വഴി പൊട്ടിത്തെറിക്കുകയായിരുന്നു. തീർത്ഥഹള്ളി, ശിവമോഗ, ഭദ്രാവതി എന്നിവിടങ്ങളിൽ യുവാക്കളെ ഐഎസിലേയ്‌ക്ക് ആകർഷിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ ചെയ്യാനും ഷാരിഖ് പ്രേരിപ്പിച്ചുവെന്നും കണ്ടത്തിയിട്ടുണ്ട്.‌

മുഹമ്മദ് ഷാരിഖിനെപ്പറ്റി ചിലതറിയാം,

ഐഎസിൽ നിന്ന് പ്രചോദനം- ഒരുപറ്റം ആൾക്കാർക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും ഷാരിഖ് ചെയ്തു. പ്രദേശത്തെ യുവാക്കളോട് നിരന്തരമായി ജിഹാദിന്റെ ആശയങ്ങളും അജണ്ടകളും ഇയാൾ ചർച്ച ചെയ്തു. തീവ്രവാദം, ഐഎസിന്റെയും മറ്റ് ഭീകര സംഘടനകളുടെയും പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പിഡിഎഫ് ഫയലുകൾ, വീഡിയോ, ഓഡിയോ എന്നിവ വാട്‌സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കി മറ്റുള്ളവർക്ക് ഇയാൾ അയച്ചിരുന്നു.

പേര് മാറ്റി- സ്‌ഫോടനത്തിന് മുമ്പ് മൈസൂരിലെ കെആർ മൊഹല്ലയിലുള്ള മൊബൈൽ റിപ്പയർ ട്രെയിനിം​ഗ് സെന്ററിൽ പരിശീലനത്തിലായിരുന്നു ഷാരിഖ്. പ്രേം രാജ് എന്ന പേരിലായിരുന്നു ഇയാളുടെ പ്രവർത്തനം. താൻ ഒരു കോൾ സെന്ററിൽ ജോലി അന്വേഷിക്കുകയാണെന്നും അതുവരെ മൊബൈൽ റിപ്പയറിംഗ് ജോലി ചെയ്യണമെന്നും പറഞ്ഞാണ് ഷാരിഖ് മൊബൈൽ റിപ്പയർ ട്രെയിനിം​ഗ് സെന്ററിൽ ചേർന്നത്. തീവ്രവാദ സംഘടനകളുടേതുൾപ്പെടെ തന്റെ എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും “പ്രേം രാജ്” എന്നാണ് ഷാരിഖ് പേര് ഇട്ടിരുന്നത്. സ്‌ഫോടനത്തിന് മുമ്പ് സെപ്റ്റംബർ 13 മുതൽ 18 വരെ ആലുവയിലായിരുന്നു ഷാരിഖ് താമസിച്ചിരുന്നത്.

മറ്റ് കേസുകളിൽ പ്രതി- ഓഗസ്റ്റ് 15-ന് ജില്ലാ ആസ്ഥാനമായ ശിവമോഗയിലെ പൊതുസ്ഥലത്ത് വി.ഡി സവർക്കറുടെ ഫോട്ടോ വെച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിലെ പ്രധാന സൂത്രധാരനായിരുന്നു ഷാരിഖ്. സംഭവത്തിൽ ഇയാളുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാരിഖിനെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച ചാർബി എന്ന മുഹമ്മദ് സാബിഹുള്ള, സയ്യിദ് യാസിൻ, മാസ് മുനീർ അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരിഖ് തങ്ങളെ ഭീകരപ്രവർത്തനം ചെയ്യാൻ പ്രലോഭിപ്പിച്ചു എന്ന് അറസ്റ്റിലായവർ തുറന്നു പറഞ്ഞു.

ഷാരിഖിന്റെ വസതിയിൽ നിന്നും ബോംബ് നിർമാണ സാമഗ്രികൾ കണ്ടെടുത്തു- നിരവധി സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനൊടുവിലാണ് ഷാരിഖിന്റെ മൈസൂരിലെ വാടക വീട്ടിൽ നിന്നും ബോംബ് നിർമാണത്തിനുള്ള സാമഗ്രികൾ കണ്ടെടുത്തത്. ബോംബിന് ആവശ്യമായ ടൈമർ റിലേ സർക്യൂട്ടുകൾ, ബൾബുകൾ, തീപ്പെട്ടികൾ, വയറുകൾ, ബാറ്ററികൾ, സൾഫർ, സ്‌ഫോടക വസ്തുക്കൾ, 14 മൊബൈലുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, പെൻഡ്രൈവ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഇയാളുടെ വസതിയിൽ നിന്ന് കണ്ടെടുത്തത്.

Tags: Mangaluru blastShariq
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies