ന്യൂഡൽഹി: ഗാൽവൻ താഴ്വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ പിന്നാലെ ക്ഷമാപണവുമായി നടി റിച്ച ഛദ്ദ. ആരെയും വേദനിപ്പിക്കുകയല്ല ലക്ഷ്യമെന്നും മനപൂർവ്വം സംഭവിച്ചതല്ലെന്നും നടി വിശദീകരിച്ചു. പാക് അധീന കശ്മീർ തിരികെ പിടിക്കാനായി സർക്കാരിന്റെ ഏത് നിർദ്ദേശവും അനുസരിക്കാൻ സൈന്യം തയ്യാറാണെന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ ആണ് റിച്ച ഛദ്ദ പരിഹസിച്ചത്.
പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ കശ്മീരിന്റെ ഭാഗങ്ങൾ തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഉത്തരവ് അനുസരിക്കാനും പാകിസ്താന് മറുപടി കൊടുക്കുന്നതിനും തങ്ങൾ തയ്യാറാണെന്നും സൈന്യത്തിന്റെ നോർത്തേൺ ആർമി കമാൻഡിംഗ് ഇൻ ചീഫ് ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. ഈ വാർത്തയോട് പ്രതികരിക്കവേയാണ് ഗാൽവൻ ഹായ് പറയുന്നു എന്ന് താരം ട്വിറ്ററിൽ കുറിച്ചത്.
@BediSaveena pic.twitter.com/EYHeS75AjS
— RichaChadha (@RichaChadha) November 24, 2022
ഗാൽവൻ താഴ്വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ചതിന് നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായെത്തിയത്. പോസ്റ്റിലെ പരാമർശം ലജ്ജാകരവും അപമാനകരവുമാണെന്ന് നിരവധി പേർ പ്രതികരിച്ചു. പരാമർശത്തെ ശക്തമായ അപലപിച്ച ബിജെപി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
രാജ്യത്തെ ജനങ്ങളെ കാത്തുപരിപാലിക്കുന്ന സൈന്യത്തെയും സായുധ സേനയെയും തികഞ്ഞ ബഹുമാനത്തോടെയാണ് എല്ലാവരും കാണുന്നത്.ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയെയും ആ തരത്തിൽ തന്നെയാണ് എടുക്കുന്നതെന്നും ബിജെപി വ്യക്തമാക്കി. മാതൃരാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ ധൈര്യത്തെ മനസിലാക്കാതെ സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നത് തികച്ചും അപലപനീയമെന്ന് ബിജെപി പറഞ്ഞു.
അപമാനകരമായ ട്വീറ്റെന്നും എത്രയും വേഗം പിൻവലിക്കണമെന്നുമാണ് ബിജെപി നേതാവായ മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച സൈനികരെ വിസ്മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് നളിൻ കോഹ്‌ലി പറഞ്ഞു. 2020 ജൂണിൽ ഗാൽവനിലുണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികരുടെ ജീവനാണ് നഷ്ടമായത്.
Comments