ബംഗളൂരു : വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ സ്ഥാപിച്ച് പെൺകുട്ടികളുടെ 1200 ഓളം നഗ്നവീഡിയോകൾ പകർത്തിയ യുവാവ് അറസ്റ്റിൽ. കർണ്ണാടകയിലെ സ്വകാര്യ കോള്ജ് ഹോസ്റ്റലിലെ ദൃശ്യങ്ങൾ പകർത്തിയതിനാണ് ശുഭം എം ആസാദ് എന്ന യുവാവ് അറസ്റ്റിലായത്. ബിഹാറിലെ സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഇയാൾ.
അടുത്തിടെ ഹോസ്റ്റലിലെ കുളിമുറികളിൽ സ്ഥാപിച്ച ക്യാമറ യുവാവ് ശരിയാക്കുന്നത് വിദ്യാർത്ഥിനികൾ കണ്ടിരുന്നു. എന്നാൽ വിദ്യാർത്ഥിനികൾ കണ്ടതിന് പിന്നാലെ യുവാവ് ഓടി രക്ഷപ്പെട്ടു. ഹോസ്റ്റലിലെ സിസിടിവി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുൻപും സമാനമായ സംഭവത്തിൽ ആസാദ് പിടിക്കപ്പെട്ടിരുന്നു.
അന്ന് മാപ്പപേക്ഷ നൽകിയതിനെ തുടർന്ന് ഇയാളെ കോളേജ് അധികൃതർ വെറുതെ വിടുകയായിരുന്നു. എന്നാൽ വീണ്ടും കുറ്റം ആവർത്തിച്ചതിനാൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റു ചെയ്തു. ഇയാളുടെ ഫോണും കസ്റ്റഡിയിൽ എടുത്തു.
ഈ ഫോണിൽ നടത്തിയ പരിശോധനയിൽ 1,200 ഓളം വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. തന്റെ കാമുകിമാരെ നഗ്നരാക്കി ചിത്രങ്ങൾ എടുത്തിരുന്നെന്നും യുവാവ് സമ്മതിച്ചിട്ടുണ്ട്. അതേസമയം യുവാവിന്റെ പക്കൽ ഇനിയും ഫോണുകൾ ഉണ്ടെന്നും അതിൽ കൂടുതൽ വിവരങ്ങൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Comments