ഭഗൽപൂർ ; വിവാഹത്തിന് വരൻ മാറിയതിനെ തുടർന്ന് വേദിയിൽ സംഘർഷവും വെടിവയ്പ്പും . ഒരാൾ കൊല്ലപ്പെട്ടു . ഭഗൽപൂരിലെ നവഗാച്ചിയ മേഖലയിലാണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് കൈലാഷ് യാദവിന്റെ മകൾ അഞ്ജലി കുമാരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഘോഷയാത്ര രാത്രി ഒമ്പത് മണിയോടെ ഖഗാരിയയിലെ ബന്ദേഹാര ഗ്രാമത്തിലെത്തി. എന്നാൽ വരനെ കണ്ടതോടെ നിശ്ചയിച്ചുറപ്പിച്ച വരൻ ഇതല്ലെന്നും , വിവാഹത്തിനെത്തിയത് മറ്റൊരാളാണെന്നും വധു പറഞ്ഞു. പെൺകുട്ടി വിവാഹം കഴിക്കാനും വിസമ്മതിച്ചു.
വരന്റെ ഭാഗത്തുള്ളവർ പെൺകുട്ടിയുടെ പിതാവിനെ വിവാഹത്തിനായി നിർബന്ധിക്കാൻ തുടങ്ങി. ഇതിനിടെ കൈലാഷ് യാദവിന്റെ അനന്തരവൻ വിവാഹം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷവും , വെടിവയ്പ്പുമുണ്ടായി . സംഭവത്തിൽ വധുവിന്റെ ബന്ധു രാജു യാദവ് കൊല്ലപ്പെട്ടു .രണ്ട് പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ സോനെലാൽ, മുകേഷ് യാദവ്, സൗരഭ് യാദവ്, ഹീരാലാൽ യാദവ്, രൺവീർ യാദവ്, കോകൻ യാദവ് എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തു .
Comments