ന്യൂഡൽഹി : മതത്തെ കുറിച്ചുള്ള ചോദ്യത്തിന് മാസ് മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി .ടൈംസ് നൗ ഉച്ചകോടിയിൽ പങ്കെടുത്ത സ്മൃതി ഇറാനിയോട് എഡിറ്റർ-ഇൻ-ചീഫ് നവിക കുമാറാണ് ഹിന്ദുവാണോ അതോ പാഴ്സിയാണോ എന്ന ചോദ്യം ഉന്നയിച്ചത് . അതിന് താൻ അഭിമാനിയായ ഹിന്ദുവാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി . ഇറാനി എന്ന കുടുംബപ്പേര് ഉള്ള ഞാൻ ഒരു ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
ശ്രദ്ധ വാൾക്കറുടെ കൊലപാതകത്തെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. രോഷം കൊണ്ട് ആരും സ്ത്രീയെ കൊലപ്പെടുത്താറില്ല. ഒരു പുരുഷനും താൻ സ്നേഹിക്കുന്ന സ്ത്രീയെ അടിക്കാനാവില്ല.
വിദ്യാസമ്പന്നരായ ആളുകൾ പോലും സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്നു . വിദ്യാഭ്യാസമില്ലാത്തവർ മാത്രമായിരുന്നു ഇത്തരം പ്രവൃത്തികൾ ചെയ്തിരുന്നത്. അതേസമയം, ശ്രദ്ധയുടെ ഘാതകൻ ചെയ്തതിന് രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ലൗ ജിഹാദിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന്, ബിജെപിക്കാർ ആരെങ്കിലും മുന്നിൽ ഇരിക്കുമ്പോൾ ലൗ ജിഹാദിന്റെ കാര്യങ്ങളാണ് ചോദിക്കുന്നതെന്നും എന്നാൽ 2009ൽ കേരള ഹൈക്കോടതി ഈ പദം പ്രയോഗിച്ചപ്പോൾ ബിജെപി അധികാരത്തിൽ പോലും ഇല്ലായിരുന്നു . ലൗ ജിഹാദ് ആസൂത്രിതമായാണ് നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.- സ്മൃതി ചൂണ്ടിക്കാട്ടി.
രണ്ട് വർഷം മുമ്പ്, മുംബൈ പോലീസ് ശ്രദ്ധയുടെ കത്തിൽ നടപടിയെടുക്കാത്തതിനും സ്മൃതി ഇറാനി ഉദ്ധവ് താക്കറെ സർക്കാരിനെ കുറ്റപ്പെടുത്തി . വിവാദ വ്യക്തികൾക്കൊപ്പമാണ് രാഹുൽ യാത്ര നടത്തുന്നത്. തലസ്ഥാനത്ത് ‘ഭാരത് തേരേ തുക്‌ഡേ’ എന്ന മുദ്രാവാക്യം വിളിച്ച രാഹുൽ ഗാന്ധിയുടെ പിന്നാലെ ഡ്രം വായിച്ച് ചിലർ നടക്കുന്നുണ്ടെന്നും സ്മൃതി പറഞ്ഞു
Comments