ദോഹ: ലോകകപ്പിൽ ആതിഥേയരായ ഖത്തറിനെതിരെ സെനഗലിന് തകർപ്പൻ ജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ വിജയം. ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോൾ നേടാനായി എന്നതാണ് ഈ മത്സരത്തിലെ ഖത്തറിന്റെ നേട്ടം.
നാൽപ്പത്തിയൊന്നാം മിനിറ്റിൽ ഡിയയാണ് സെനഗലിന്റെ ആദ്യ ഗോൾ നേടിയത്. നാൽപ്പത്തിയെട്ടാം മിനിറ്റിൽ ഫമാറയിലൂടെ സെനഗൽ ലീഡുയർത്തി. എഴുപത്തിയെട്ടാം മിനിറ്റിൽ, സെനഗൽ ഡിഫൻഡർമാർക്കിടയിലൂടെ തകർപ്പൻ ഹെഡ്ഡറിലൂടെ മുഹമ്മദ് മുണ്ടാരിയാണ് ഖത്തറിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്.
എൺപത്തിനാലാം മിനിറ്റിൽ ബംബാ ദിയെംഗ് സെനഗലിന്റെ മൂന്നാം ഗോൾ നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ, 2022 ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ഖത്തർ. ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോടും ഖത്തർ പരാജയപ്പെട്ടിരുന്നു.
Comments