ന്യൂഡൽഹി : അഫ്താബ് എന്ന യുവാവ് തന്റെ കാമുകിയെ വെട്ടിക്കൊന്ന് 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച വാർത്തയുടെ ഞെട്ടലിൽ നിന്ന് പുറത്തുവരുന്നതിനിടെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. മകനും അമ്മയും ചേർന്ന് അച്ഛനെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഡൽഹിയിലെ ത്രിലോക്പുരിയിലാണ് സംഭവം. കൊലപാതകത്തിൽ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
ശ്രദ്ധ വാൽക്കർ മോഡൽ കൊലപാതകമാണ് ത്രിലോക്പുരിയിലും നടന്നത്. അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് അത് കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലുള്ള വിവിധ പ്രദേശങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. രാത്രി നേരത്താണ് ഇയാൾ മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുപോയി ഉപേക്ഷിച്ചത്.
ഇത് ശ്രദ്ധയിൽ പെട്ട പോലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്നാണ് കൈയ്യോടെ പിടികൂടിയത്. കേസിൽ അമ്മ സഹായിയാണെന്ന് അറിഞ്ഞതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
Comments