കണ്ണൂർ : പാമ്പുകളെ പിടിച്ച് കാട്ടിലേക്ക് അയക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ സർപ്പ ആപ്പിനെതിരെ വ്യാപക പരാതി. പാമ്പ് പിടിക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നതിൽ ഭൂരിഭാഗം പേരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്. സർക്കാർ ലൈസൻസ് നൽകുമ്പോൾ പശ്ചാത്തലം നോക്കുന്നില്ലെന്നുമാണ് പരാതി. രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ കൂട്ടത്തിൽ പാമ്പിൻ വിഷം കൈവശം വച്ചതിന് അറസ്റ്റിലായ ആളും ഉൾപ്പെട്ടിട്ടുണ്ട്.
റെസ്‌ക്യൂവർമാർ ക്രിമിനൽ പാശ്ചാത്തലം ഉള്ളവരാകരുത് എന്നാണ് നിയമം. എന്നാൽ കണ്ണൂർ ജില്ലയിൽ മാത്രം ആകെയുള്ള 43 റെസ്‌ക്യൂവർമാരിൽ 3 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്. ഒരാൾ പീഡനകേസ് പ്രതിയും മറ്റെയാൾ അപകടം പറ്റിയ കാട്ടുപന്നിയുടെ മാംസം ഭക്ഷണത്തിനായി എടുത്ത ഫോറസ്റ്റ് വാച്ചറുമാണ്. മൂന്നാമൻ പാമ്പിൻ വിഷം കൈവശം വച്ചതിന് നിലവിൽ കേസിൽപെട്ടയാളും.
സംസ്ഥാനത്തൊട്ടാകെ 900ത്തിൽ അധികം റെസ്‌ക്യൂവർമാരാണ് ആപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. എന്നാൽ റെസ്‌ക്യൂവർമാർ ക്രിമിനലാണോ എന്ന് അറിയാതെയാണ് പൊതുജനം പാമ്പിനെ കാണുമ്പോൾ അവരെ വിളിച്ച് വരുത്തുന്നത്. ഇത്തരത്തിൽ പിടിക്കുന്ന പാമ്പിൽ നിന്നം വിഷം ശേഖരിച്ച് വിൽപന നടത്തുന്ന ചിലരും റെസ്‌ക്യൂവർമാരുടെ കൂട്ടത്തിലുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ക്രിമിനൽ കേസുകളിൽ പെട്ടവരെ അടിയന്തിരമായി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം. ലൈസൻസ് നൽകുമ്പോൾ സൂക്ഷ്മ പരിശോധന നടത്തം എന്നിവയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യം.
Comments