ദോഹ: സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഒരു പോയിന്റ് പാലും നേടാനാകാതെ ഖത്തർ പോരാട്ടം അവസാനിപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെതർലാന്റ്‌സ് ആണ് ഖത്തറിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഡച്ച് പട ആതിഥേയരെ തകർത്തത്.
ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയ ടീമായി ഖത്തർ. കളിച്ച മൂന്ന് കളിയിലും തോറ്റാണ് ആതിഥേയരുടെ മടക്കം. ആദ്യ പകുതിയിലെ 26ാം മിനിറ്റിൽ കോഡി ഗോപ്‌കോ ആണ് ആദ്യം ഖത്തർ വല കുലുക്കിയത്. കളിയിലുടനീളം ഓറഞ്ച് പടയുടെ ആധിപത്യമായിരുന്നു. ഖത്തറിന് എതിർ ഗോൾമുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളോ ആസൂത്രിത നിക്കങ്ങളോ നടത്താനായില്ല.
രണ്ടാം പകുതിയിലും നെതർലാന്റ്‌സിന്റെ മുന്നേറ്റതോടെയാണ് തുടങ്ങിയത്. കളിയുടെ 49ാം മിനുട്ടിൽ ഫ്രാങ്കി ഡി ജോങ്ക് ഡച്ച് ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഗ്രൂപ്പ് എയിൽ രണ്ട് ജയവും ഒരു സമനിലയുമായി ജയിച്ച് ഡച്ച് സംഘം 7 പോയിന്റുകളുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി. മറ്റൊരു മത്സരത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സെനഗലും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.
Comments