ഇടുക്കി : ഇടുക്കിയിൽ കടയിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. പീരുമേട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. പാമ്പനാർ ടൗണിലെ ഒരു കടയിൽ നിന്ന് ഇയാൾ സ്ഥിരമായി മോഷണം നടത്തുന്നുവെന്ന ആരോപണമുയർന്നിരുന്നു. കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ പി. മധു.
പോലീസുകാരൻ സ്ഥിരമായി കടയിൽ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്ന് കടയുടമയ്ക്ക് സംശയം തോന്നിയിരുന്നു. നവംബർ 24 ന് കടയിലെത്തിയ സാഗർ ഒരു നാരങ്ങ വെള്ളം ചോദിച്ചു. കടക്കാരൻ ഇതെടുക്കാൻ തിരിഞ്ഞ തക്കം നോക്കി പണപ്പെട്ടിയിൽ നിന്ന് പണം കവരുകയായിരുന്നു. എന്നാലിത് ശ്രദ്ധിച്ച ഉടമ സാഗറിനെ കൈയ്യോടെ പിടികൂടി. ആളുകൾ കൂടിയതോടെ സാഗർ പണം കൊടുത്ത് തലയൂരാൻ ശ്രമിച്ചു.
സ്ഥിരം കടയിൽ കയറി മോഷണം നടത്തി ”പോലീസ് കള്ളൻ”; കൈയ്യോടെ പിടിയിലായപ്പോൾ പണം നൽകി തടിയൂരി
40000 രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തത്. 5,000 രൂപ നൽകുകയും ചെയ്തു. ഇതോടെ പരാതി നൽകേണ്ടെന്ന് കടയുടമയും തീരുമാനിച്ചു. എന്നാൽ ഇത് വിവാദമാവുകയായിരുന്നു. തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
Comments