ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സംയുക്ത സേന. ജമ്മുകശ്മീർ പോലീസും രാഷ്‌ട്രീയ റൈഫിൾസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഉറി സെക്ടറിലെ നിയന്ത്രണരേഖയുടെ ഭാഗത്ത് നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമവും കള്ളക്കടത്ത് ശ്രമവുമാണ് പരാജയപ്പെടുത്തിയത്.
ഭീകരർ കടത്താൻ ശ്രമിച്ച 2 എകെ 47, റൈഫിളുകൾ, 02 എകെ മാഗസിൻ, 117 റൗണ്ടുകൾ, 2 പിസ്റ്റളുകൾ, 2 പിസ്റ്റൾ മാഗസിനുകൾ, 10 പാക്കറ്റ് കള്ളക്കടത്ത് എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സേനയുടെ ശ്രദ്ധ തിരിക്കാനായി പ്രദേശത്ത് പലയിടങ്ങളിലായി തീയിട്ടായിരുന്നു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ രഹസ്യവിവരത്തെ തുടർന്ന് സൈന്യം നടത്തിയ പരിശോധനയിൽ ഈ നീക്കം തടയുകയായിരുന്നു.
പരിശീലനം ലഭിച്ച ഇരുന്നൂറോളം ഭീകരർ ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിപ്പുണ്ടെന്നും അവർ മഞ്ഞുകാലത്തിനുമുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പരമാവധി ശ്രമിക്കുമെന്നും സുരക്ഷാ സേനയ്‌ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
Comments