കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐഎസ്. പാകിസ്താൻ അംബാസഡറെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും അക്രമിച്ചെന്ന് ജിഹാദി മോണിറ്റർ സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് വധശ്രമമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. സംഭവത്തിൽ സുരക്ഷാ സേന പ്രദേശത്തെ കെട്ടിടത്തിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും ആയുശേഖരവും കണ്ടെടുത്തു.
ഇയാളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ഒരാളെയും വെച്ചുപൊറുപ്പിക്കില്ലെന്നും ഉത്തരവാദികളെ കണ്ടെത്തി കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി.
Comments