മുംബൈ: രൂപത്തിലും ഭാവത്തിലും സമാനത പുലർത്തുന്നവരാണ് ഇരട്ടകൾ.ഐഡന്റിക്കൽ ട്വിൻസുകളുടെ കാര്യമെടുത്താൽ രണ്ട് പേരെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുക പ്രയാസകരമായിരിക്കും. ജനിച്ച നാൾ മുതൽ ഒന്നിച്ച് കഴിയുന്ന ഇവരിൽ ഭൂരിഭാഗവും ഇരട്ടകളെ തന്നെയാണ് ജീവിതപങ്കാളികളാക്കാറുള്ളത്.
എന്നാൽ മുംബൈയിൽ നിന്നുള്ള ഐടി എഞ്ചിനീയർമാരായ സഹോദരിമാർക്ക് വ്യത്യസ്തമായ ഒരു കഥയാണ് പറയാനുള്ളത്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി. മഹാരാഷ്‌ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസിൽ നടന്ന ഗംഭീര ചടങ്ങിലാണ് റിങ്കി,പിങ്കി എന്നീ ഇരട്ട സഹോദരിമാർ വിവാഹിതരായത്. രണ്ടുപേരും വിവാഹം കഴിച്ചത് ഒരേ പുരുഷന്മാരെയാണെന്നതാണ് ഇതിന്റെ പ്രത്യേകത. അതുൽ എന്ന യുവാവിനെയാണ് ഇരുവരും ജീവിതപങ്കാളിയാക്കിയത്.
വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ഒരിക്കൽ രണ്ട് സഹോദരിമാർക്കും അവരുടെ അമ്മയ്‌ക്കും അസുഖം വന്നപ്പോൾ അവർ അതുലിന്റെ കാറിലാണ് ആശുപത്രിയിൽ പോയത്. ആ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത്. പിരിയാനാവില്ലെന്ന് മനസിലായതോടെ മൂവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
Comments