അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലീങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഹമ്മദാബാദിലെ ജുമാ മസ്ജിദിലെ ഷാഹി ഇമാം ഷബീർ . 2012ൽ മുസ്ലീം ആധിപത്യമുള്ള സീറ്റിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി വിജയിച്ച കാര്യം ഓർമ്മിപ്പിച്ച ഇമാം ഇനി അങ്ങനെ ഉണ്ടാകരുതെന്നും പറഞ്ഞു.
മുസ്ലീം വോട്ടുകളുടെ വിഭജനത്തെത്തുടർന്ന് 2012ൽ അഹമ്മദാബാദിലെ ജമാൽപുര സീറ്റ് ബിജെപി പിടിച്ചെടുത്തു. മുസ്ലീം വോട്ടുകൾ തമ്മിൽ ഭിന്നിച്ചതാണ് ഇതിന് കാരണം. ഇത്തവണ മുസ്ലീങ്ങൾ തങ്ങളെ പ്രതിനിധീകരിക്കുന്നയാളെ വിജയിപ്പിക്കണമെന്നും ഇമാം ഷബീർ പറഞ്ഞു.
2012ൽ ജമാൽപുര മണ്ഡലത്തിൽ കോൺഗ്രസ് ഒരു മുസ്ലീം സ്ഥാനാർത്ഥിയെ നിർത്തി. അദ്ദേഹത്തിനെതിരെ പ്രാദേശിക നേതാവ് സാബിർ കബ്ലിവാലയും മത്സരിച്ചു. മുപ്പതിനായിരത്തോളം വോട്ടുകളാണ് കബ്ലിവാലയ്ക്ക് ലഭിച്ചത്. അന്ന് ബിജെപി സ്ഥാനാർത്ഥി 6000 വോട്ടിന് വിജയിച്ചിരുന്നു. ജമാൽപുര മണ്ഡലത്തിൽ നിന്നാണ് കബ്ലിവാല വീണ്ടും മത്സരിക്കുന്നത്. ഇത്തവണ അദ്ദേഹം ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ സ്ഥാനാർത്ഥിയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി പ്രവേശനത്തെയും ഇമാം ഷബീർ ചോദ്യം ചെയ്തു . മുസ്ലീങ്ങൾക്ക് ബിജെപിയുമായി ശത്രുതയുണ്ട്, എന്നാൽ കോൺഗ്രസുമായി ശത്രുത പാടില്ല മുസ്ലീങ്ങൾ . ഒന്നിച്ച് കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും ഇമാം പറഞ്ഞു.
Comments