ലക്‌നൗ: നിസ്വാർത്ഥമായി ജോലി ചെയ്യാൻ ഭഗവദ്ഗീത ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രദേശം, ഭാഷ, ജാതി, പ്രത്യയശാസ്ത്രം, മതം എന്നിങ്ങനെ ഒന്നും നോക്കാതെ നിസ്വാർത്ഥമായി ജോലി ചെയ്യാൻ ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് ഗീത. വരും തലമുറയ്‌ക്കും ഭഗവദ്ഗീത പ്രചോദനമാകും. അർജ്ജുനന്റെ ആന്തരിക സംഘർഷം അവസാനിപ്പിക്കാൻ മാത്രമല്ല, മുഴുവൻ മനുഷ്യരെയും നീതിയുടെ പാത കാണിച്ചു നൽകാനാണ് കൃഷ്ണ ഭഗവാൻ ഗീത സൃഷ്ടിച്ചത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗീതാ ജയന്തി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.
आज जनपद गोरखपुर में आयोजित 'गीता जयंती' कार्यक्रम में सम्मिलित हुआ।
पवित्र गीता युगों-युगों तक मानव समुदाय का मार्गदर्शन करती रहेगी।
गीता जयंती की सभी को पुनश्च बधाई एवं शुभकामनाएं! pic.twitter.com/kdxNRvV2Gd
— Yogi Adityanath (@myogiadityanath) December 4, 2022
അതേസമയം, കുരുക്ഷേത്രയുടെ പുണ്യഭൂമിയിൽ പരായണം ചെയ്ത വിശുദ്ധ ഗ്രന്ഥമായ ‘ഭഗവദ്ഗീത’യിലെ ശ്ലോകങ്ങൾ യുഗങ്ങളായി മനുഷ്യരാശിക്ക് അറിവിന്റെയും ശാശ്വത സമാധാനത്തിന്റെയും പാത കാണിക്കുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പറഞ്ഞു. കുരുക്ഷേത്ര വികസന ബോർഡിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന അന്താരാഷ്‌ട്ര ഗീതാ മഹോത്സവ് 2022 സംഘടിപ്പിച്ച ‘ഗീത വൈശ്വിക് പാത’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുരുക്ഷേത്രയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 18,000 വിദ്യാർത്ഥികൾ ഗ്രന്ഥത്തിലെ 18 അദ്ധ്യായങ്ങളിൽ നിന്നുള്ള 18 ശ്ലോകങ്ങൾ പരായണം ചെയ്തു. ഹരിയാനയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ 75,000-ലധികം വിദ്യാർഥികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും മനോഹർ ലാൽ ഖട്ടർ മുഖ്യാതിഥിയായി എത്തിയ പരിപാടിൽ പങ്കെടുത്തു.
Comments