ഇസ്താൻബുൾ: ചൈന സിൻജിയാങിൽ ഉയിഗുർ-തുർക്കിസ്താൻ അഭയാർത്ഥികളെ കൊറോണയുടെ പേരിൽ കൊന്നോടുക്കുന്നതായി ആരോപണം. ഇസ്താൻബുള്ളിലെ ചൈനീസ് എംബസിയ്‌ക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്.
കൊറോണ സ്ഥിരീകരിക്കുന്നവരെ വീട്ടിൽ നിന്നും സൈന്യം നേരിട്ട് രഹസ്യസങ്കേതത്തി ലെത്തിച്ച് ഘട്ടംഘട്ടമായി കൊലപ്പെടുത്തുകയാണെന്നാണ് ആരോപണം. കൊറോണ ബാധിക്കുന്ന ആർക്കും ചികിത്സ നൽകുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ വീടുകൾ പൂട്ടി മുദ്രവെച്ചെന്നും പ്രതിഷേ ധക്കാർ തെളിവ് നിരത്തുകയാണ്.
അതിരൂക്ഷവും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് പ്രതിഷേധക്കാർ പുറത്തുവിടുന്നത്.’ ഞങ്ങളുടെ ഉയിഗുർസഹൗദരങ്ങളെ ആസൂത്രിതമായി ബീജിംഗ് ഭരണകൂടം വകവരുത്തുകയാണ്.സിൻജിയാങിൽ വീടുകൾ പൂട്ടി മുദ്രവച്ചിരിക്കുന്നു. പല വീടുകളും അഗ്നിക്കിരയാ ക്കുകയാണ്. പലരേയും വീട്ടിനുള്ളിലിട്ട് സൈന്യം ചുട്ടുകൊന്നു. ഞങ്ങളുടെ സഹോദരന്മാരെല്ലാം കൊടിയ ദുരിതത്തിലാണ്. എല്ലാവരേയും കെണിയിലിട്ടിരി ക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
തടങ്കൽപാളയത്തിലിട്ട് കൊല്ലാക്കൊല ചെയ്യുന്നതിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. തുർക്കിയിലെ നിരവധി നഗരങ്ങളിൽ നിന്നും ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് കുട്ടികൾ മുതൽ വൃദ്ധരായവർ വരെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി ഇസ്താൻബുള്ളിലെത്തി പ്രതിഷേധിക്കുന്നത്.അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഹിദായത്തുള്ള ഒഹൂസാന്റെ കീഴിൽ ദ ഇന്റർനാഷണൽ യൂണിയൻ ഓഫ് കിഴക്കൻ തുർക്കിസ്താൻ എന്ന മനുഷ്യാവകാശ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.ആയിരത്തിലേറെ പേരാണ് ഇസ്താൻബുള്ളിലെ ചൈനീസ് എംബസിയ്‌ക്ക് മുന്നിൽ തടിച്ചുകൂടിയത്.
നാൽപ്പത് ലക്ഷത്തോളം വരുന്ന ഉയിഗുർ-തുർക്കിഷ് ഇസ്ലാമിക പൗരന്മാരാണ് സിൻജിയാ ങിൽ തടങ്കൽ പാളയത്തിൽ പതിറ്റാണ്ടുകളായി കഴിയുന്നത്. ഉയിഗുർ-തുർക്കിഷ് വംശജരെ കാലങ്ങളായി ചൈന സിൻജിയാംഗ് മേഖലയിൽ തന്നെ ഒറ്റപ്പെടുത്തിയാണ് താമസിപ്പി ച്ചിരിക്കുന്നത്. മതപരമായ എല്ലാം നിരോധിച്ച ചൈന കുട്ടികളെ കുടുംബങ്ങളിൽ നിന്നും അകറ്റുന്ന വിചിത്രമായ ഉന്മൂലന തന്ത്രങ്ങളും കാലങ്ങളായി പയറ്റുകയാണ്. തനത് പ്രദേശിക ഭാഷ പോലും കുട്ടികൾ സംസാരിക്കാതിരിക്കാൻ മേഖലയ്‌ക്ക് വെളിയിൽ ഹോസ്റ്റലുകളിൽ നിർത്തി മാൻഡാരിൻ ഭാഷമാത്രം പഠിപ്പിച്ചാണ് വളർത്തുന്നത്.
ഈ മേഖലകളിലെല്ലാം കൊറോണ ബാധ രൂക്ഷമായതോടെ ചൈന നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. യാതൊരു സ്വാതന്ത്ര്യവുമില്ലാതെ സിൻജിയാങ് പ്രവിശ്യയിൽ ജീവിക്കുന്ന ഇസ്ലാമിക സമൂഹം കൊറോണ നിയന്ത്രണത്താൽ പൊറുതി മുട്ടുകയാണ്. ഇതിനെതിരെ ഇസ്ലാമിക രാജ്യങ്ങളടക്കം പലരും ശബ്ദിക്കുന്നില്ലെന്നതും കാലങ്ങളായി ചൈനയ്‌ക്ക് സഹായമായി മാറിയിരിക്കുകയാണ്. പ്രതിഷേധങ്ങളെല്ലാം ഒറ്റപ്പെട്ട ശബ്ദങ്ങളായി മാറുകയാണ്.
Comments