ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ആംആദ്മി കൗൺസിലർ താഹിർ ഹുസെെൻ ലക്ഷ്യമിട്ടത് ഹിന്ദുക്കളെയെന്ന് ഡൽഹി ഹൈക്കോടതി. ഹിന്ദുക്കളെ അപായപ്പെടുത്തുകയായിരുന്നു താഹിർ ഹുസെെന്റ് പദ്ധതി. അന്വേഷണ സംഘം സമർപ്പിച്ച തെളിവുകളിൽ നിന്നും ഇക്കാര്യം വ്യക്തമാകുന്നുണ്ടെന്നും ഡൽഹി കോടതി വ്യക്തമാക്കി.
കലാപത്തിന് മുൻപ് ആളുകൾ താഹിർ ഹുസെെന്റെ വീട്ടിലാണ് ഒത്തു ചേർന്നത്. ഇവരുടെ പക്കൽ മാരകായുധങ്ങളും പെട്രോൾ ബോംബുകളും ഉള്ളതായി തെളിവുകളിൽ നിന്നും വ്യക്തമാണ്. ഇതെല്ലാം താഹിർ ഹുസെെന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഹിന്ദുക്കളെ ആക്രമിക്കാനായിരുന്നു ഇവർ താഹിർ ഹുസെെന്റെ വീട്ടിൽ ഒത്തു ചേർന്നതും, ആയുധങ്ങൾ സൂക്ഷിച്ചതും.
വീട് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. എല്ലാ തരത്തിലും ഹിന്ദുക്കളെ ആക്രമിക്കണം എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇക്കാര്യങ്ങൾ താഹിർ ഹുസെെൻ കൂട്ടാളികളെ അറിയിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ നിന്നും കുറ്റകൃത്യങ്ങളിൽ താഹിർ ഹുസെെന്റെ പങ്ക് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയായിരുന്നു കേസ് പരിഗണിച്ചത്.
Comments