ന്യൂഡൽഹി: എയിംസിന് പിന്നാലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലും ഹാക്കിംഗ് ശ്രമം നടന്നതായി റിപ്പോർട്ട്. നവംബർ 30-ന് 6,000 തവണ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായാണ് വിവരം. ഹോംങ്കോങ്ങിലെ ഹാക്കർമാരാണ് ഐസിഎംആറിലെ ഹാക്കിംഗിന് പിന്നിലെന്നാണ് സൂചന.
നേരത്തെ ഹാക്കിംഗ് നേരിട്ട എയിംസ് സെർവറിലെ വിവരങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ പുരോഗമിക്കവേയാണ് ഐസിഎംആറിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്. ഡൽഹി എയിംസിലെ സെർവറുകൾ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്നാണ് ഇതുവരെ ലഭിച്ച സൂചന. സംഭവത്തിൽ ചൈനയുടെ പങ്ക് സംശയിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ത്യൻ കമ്പ്യൂട്ടർ റെസ്‌പോൺസ് ടീം കേന്ദ്രത്തിന് കൈമാറി. വിവിഐപികളുടേതടക്കം വിവരങ്ങൾ ചോർന്നെന്ന പ്രാഥമിക നിഗമനത്തെ അന്വേഷണ റിപ്പോർട്ട് ശരിവെയ്‌ക്കുന്നുവെന്നാണ് വിവരം.
കഴിഞ്ഞ 23-നാണ് എയിംസിലെ അഞ്ചോളം സെർവറുകളിൽ ഹാക്കിംഗ് നടന്നതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനാകുമോയെന്ന് സംശയമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ചൈനയ്‌ക്ക് ഇതിൽ പങ്കുള്ളതായാണ് സംശയിക്കുന്നത്. ചൈനീസ് ഗ്രൂപ്പുകളായ എംപർ ഡ്രാഗൺ ഫൈ്‌ള. ബ്രോൺ സ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയും ഇന്റലിജൻസ് ഏജൻസികൾ സംശയിക്കുന്നുണ്ട്. ലോകത്തെ പല ആശുപത്രികളെയും, ഫാർമ ഗ്രൂപ്പുകളെയും ഇവർ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം.
Comments