ഉദയ്പൂർ: ഇന്ത്യയുടെ നേതൃത്വത്തിലെ ജി20 ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നുവെന്ന് ഷേർപ്പയായി ചുമതലയേറ്റ അമിതാഭ് കാന്ത്. ലോകരാജ്യങ്ങളുടെയെല്ലാം ഷേർപ്പാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ചിന്തകളെ തീപിടിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളും കർമ്മ പദ്ധതികളും അവതരിപ്പിച്ചുവെന്നും ആഗോളതലത്തിൽ ഭക്ഷ്യ-ഊർജ്ജ പ്രതിസന്ധി പരി ഹരിക്കൽ ഒന്നോ രണ്ടോ രാജ്യങ്ങളുടെ മാത്രം ചുമതലയല്ലെന്ന് ഏവർക്കം ബോധ്യപ്പെട്ടെന്നും അമിതാഭ് കാന്ത്പറഞ്ഞു.
ഇന്ന് ലോകം ഭക്ഷ്യ-ഊർജ്ജ പ്രതിസന്ധിയ്‌ക്കാണ് മുൻതൂക്കം നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം അതിന് പ്രധാന ഘടകവുമാണ്. എന്നാൽ അതുപോലെ തന്നെ വാണിജ്യ-വ്യാപാര- ആരോഗ്യ മേഖലകളടക്കം ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളും സാദ്ധ്യതകളും ചർച്ചയായത് ശുഭാപ്തി വിശ്വാസം വർദ്ധിപ്പിക്കുന്നതായും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. ഏവരും 2030നുള്ളിൽ അതിവേഗം പരിഹരിക്കേണ്ട വിഷയങ്ങളിലൂന്നി നിന്ന് സംസാരി ക്കാനും പ്രശ്‌നപരിഹാര മാർഗ്ഗം കണ്ടെത്താനും തയ്യാറായിയെന്നും കാന്ത് ചൂണ്ടിക്കാട്ടി.
ലോകം ഒരു കുടുംബമാണെന്ന സങ്കൽപ്പത്തോടെ ഇന്ത്യ നടത്തുന്ന മുന്നേറ്റത്തിനൊപ്പമാണ് ജി20യും നീങ്ങുന്നത്. ആരും ആരേയും തോൽപ്പിക്കാനല്ല മറിച്ച് എല്ലാവരും ഒരുമിച്ച് ജയിക്കാനാണ് ശ്രമിക്കേണ്ടതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ജി20യെ അതിശക്തമായി സ്വാധീനിച്ചിരിക്കുന്നുവെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു. 50 നഗരങ്ങളിലായി വരും വർഷത്തിൽ 200 യോഗങ്ങളാണ് ജി20യിൽ നടക്കുക. ഒപ്പം ഓരോ തീരുമാനവും രാജ്യങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനും പരസ്പരം അതിവേഗം സഹായം എത്തിക്കാനുമുള്ള കർമപദ്ധതിയാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്.
Comments