ന്യൂഡൽഹി: ബിജെപിയോടുള്ള ജനങ്ങളുടെ സ്നേഹവും വിശ്വാസവും ഇരട്ടിയായെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ബിജെപിയുടെ പരിശ്രമത്തിനുള്ള ജനപിന്തുണയാണിത്. നരേന്ദ്രന്റെ നേട്ടം മറികട ക്കണമെന്ന നിർദ്ദേശം ഭൂപേന്ദ്രൻ അക്ഷരം പ്രതിപാലിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലും ബീഹാറിലും ജനങ്ങൾ നൽകിയ കരുത്തിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യുവാക്കളുടെ കരുത്തും ബിജെപി യ്ക്കൊപ്പമാണെന്ന് തെളിയിക്കപ്പെട്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ബിജെപി ദേശീയ ആസ്ഥാനത്ത് അമിത് ഷാ, ജെ.പി.നദ്ദ, രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പമാണ് പാർട്ടി പ്രവർത്തകരെ നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ഒരു പ്രദേശത്തും യാതൊരു അസ്വാരസ്യവും അക്രമങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കാനും നരേന്ദ്രമോദി മറന്നില്ല.
ബീഹാറിലെ രാംപൂരിലെ തിളക്കമാർന്ന ജയവും ഗുജറാത്തിലെ വിജയത്തിനൊപ്പം ഏറെ പ്രധാനപ്പെട്ടതാണെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. ഓരോ വിജയവും ബിജെപിയെ സംബന്ധിച്ച് ജനങ്ങളോടുള്ള കടമ വർദ്ധിക്കുന്നതിന്റെ ലക്ഷണമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന കേന്ദ്രഭരണമാണിതെന്ന് നന്നായി അറിയാ വുന്ന ജനങ്ങളാണ് ഇന്ത്യയിലുള്ളതെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ന് നാം ദരിദ്രരാജ്യമല്ല. ലോകത്തിനെ സഹായിക്കുന്ന തരത്തിലേയ്ക്ക് നമ്മൾ നേടിയ കരുത്ത് ഓരോ ഗ്രാമ ത്തിലേയും ജനങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ഹിമാചൽ പ്രദേശിലേയും ഡൽഹിയിലേയും വോട്ടിംഗിൽ ഒരു ശതമാനത്തിലും താഴെ മാത്രമാണ് വോട്ടുകൾ തമ്മിലുള്ള വ്യത്യാസം ഇത് ജനങ്ങൾ ബിജെപിയെ എല്ലാ മണ്ഡ ലങ്ങളിലും ജയിച്ചുവരാൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. ബിജെപി അധികാരത്തിലെത്തിയില്ലെങ്കിലും വികസന കാര്യത്തിൽ ഹിമാചലിലും ഡൽഹിയിലും ഒരു കുറവും വരുത്തില്ല. നിലവിലെ എല്ലാ മുന്നേറ്റവും തുടരും. എല്ലാ രംഗത്തും 100 ശതമാനം സഹായം നൽകുന്നതിൽ കേന്ദ്രസർക്കാറും ബിജെപിയും ഒരു കുറവും വരുത്തില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടേയും കൂടെയാണ് കേന്ദ്രസർക്കാർ. ഗോത്രവർഗ്ഗം മുതൽ മധ്യവർഗ്ഗം വരെ എല്ലാ കാര്യത്തിലും സർക്കാർ ജനങ്ങൾ ക്കൊപ്പമുണ്ടാകുമെന്ന് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്. ബിജെപിയ്ക്ക് ലഭിക്കുന്ന ജനപിന്തുണ കുടുംബാധിപത്യത്തിനും അഴിമതിയ്ക്കും നേരെയുള്ള പോരാട്ടത്തിന് ലഭിക്കുന്ന പിന്തുണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments