അഹമ്മദാബാദ്: തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ വീണ്ടും അറസ്റ്റിൽ. തൃണമൂൽ പ്രവർത്തകരെ കലാപത്തിന് പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വ്യാജ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ പോലീസ് ഗോഖലെയെ അറസ്റ്റ് ചെയ്തിരുന്നു.
തൃണമൂൽ നേതാവ് ദേരെക് ഒ ബൈറേൻ ആണ് ഗോഖലെ വീണ്ടും അറസ്റ്റിലായ വിവരം വെളിപ്പെടുത്തിയത്. ഗുജറാത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് പോലീസ് ഗോഖലെയെ ഉപദ്രവിക്കുകയാണെന്നും ബൈറേൻ ആരോപിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയ്‌ക്ക് ശേഷമാണ് ഗോഖലയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പോലീസ് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും ബൈറേൻ ട്വീറ്റ് ചെയ്തു.
പ്രധാന മന്ത്രിയ്‌ക്കെതിരെ ട്വിറ്ററിൽ വ്യാജ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ഗോഖലെയെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ മോർബി പാലം തകർന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു വ്യാജ പരാമർശങ്ങൾ നടത്തിയത്. കേസിൽ വ്യാഴാഴ്ച വരെ ഗോഖലയെ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു ഗോഖലെ വീണ്ടു അറസ്റ്റിലായത്.
Comments