ചെന്നൈ: മൻദോസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേയ്‌ക്ക് അടുത്തതോടെ മൂന്ന് ജില്ലകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ദുരന്ത നിവാരണ സേനയെ അടക്കം വിന്യസിച്ചുകൊണ്ടാണ് തയ്യാറെടുപ്പ്. നിലവിൽ 75 കിലോമീറ്റർ വേഗം കാണിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് 85 കിലോമീറ്റർ വേഗം കൈവരിക്കു മെന്നാണ് മുന്നറിയിപ്പ്.
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട്, വില്ലുപുരം, കാഞ്ചീപുരം ജില്ലകളിൽ കടൽ തിരമാലകൾക്ക് ശക്തികൂടിയിരിക്കുകയാണ്. തീരദേശത്തുള്ളവരെ താൽക്കാലിക ക്യാമ്പുകളിലേയ്‌ക്ക് മാറാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. രണ്ടു ദിവസത്തിനകം കാറ്റിന്റെ ശക്തി കുറയുമെന്നാണ് സൂചനയെങ്കിലും കടലിൽ പോകരുതെന്ന നിർദ്ദേശം മത്സ്യതൊഴി ലാളികൾക്കും നൽകിയിരിക്കുകയാണ്. നിലവിൽ കടലിൽ പോയവരോട് സുരക്ഷിത തീരം പിടിക്കണമെന്നും കോസ്റ്റ്ഗാർഡുമായി നിരന്തരം ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
തമിഴ്‌നാടിനൊപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തെക്കൻ ആന്ധ്രാ തീരത്തും ചുഴലിക്കാറ്റ് ആഞ്ഞ് വീശും. ശ്രീഹരിക്കോട്ടയിലും മഹാബലിപുരം മേഖലയിലും ചുഴലി ക്കാറ്റിന്റെ സാന്നിദ്ധ്യം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.
Comments