ലക്‌നൗ : ഉത്തർപ്രദേശിൽ മദ്രസ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച അതിർത്തി മതിൽ ഇടിച്ച് പൊളിച്ച് അധികൃതർ. ബറാബംഗി ജില്ലയിലാണ് സംഭവം. സഫ്ദാർഗഞ്ചിലെ ജാമിയ മദിന്റുൽ ഉലൂം മദ്രസ അനധികൃതമായി നിർമ്മിച്ച മതിലാണ് അധികൃതർ പൊളിച്ച് നീക്കിയത്.
വൈദ്യുത വകുപ്പിന്റെ ഭൂമിയാണ് മദ്രസ അനധികൃതമായി കയ്യേറിയത്. ഇത് സംബന്ധിച്ച് വൈദ്യുത വകുപ്പ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഭൂമി കയ്യേറ്റം വ്യക്തമായി. ഇതേ തുടർന്നാണ് മതിൽ പൊളിച്ച് നീക്കിയത്.
ഭൂമി കയ്യേറ്റം വ്യക്തമായതോടെ കോടതി മദ്രസയ്‌ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസ പൊളിച്ച് നീക്കിയത്. സമാജ്‌വാദി പാർട്ടി ജില്ലാ അദ്ധ്യക്ഷൻ ഹാഫിസ് അയാസാണ് മദ്രസയുടെ മാനേജർ.
Comments