ന്യൂഡൽഹി : താൻ രാഹുൽ ഗാന്ധിയുടെ ജോലിക്കാരനാണെന്ന് ഡൽഹിയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി. ആം ആദ്മിയിൽ ചേർന്ന് മണിക്കൂറുകൾക്കകം കോൺഗ്രസിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അലി മെഹ്ദി മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയത്. താൻ തെറ്റ് ചെയ്തുവെന്നും ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അലി മെഹ്ദി പറഞ്ഞു.
ഇരുകൈകളും കൂപ്പിക്കൊണ്ടുള്ള വീഡിയോയാണ് അലി പുറത്തുവിട്ടത്. ” ഞാൻ വലിയൊരു തെറ്റ് ചെയ്തു. എന്റെ അച്ഛൻ 40 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചയാളാണ്” എന്നും അലി പറഞ്ഞു. മറ്റ് പ്രവർത്തകരോട് ഇത്തരത്തിൽ വീഡിയോ അപ്ലോഡ് ചെയ്യാൻ അലി അപേക്ഷിച്ചിട്ടുണ്ട്. അലി മെഹ്ദിയോടൊപ്പം ആം ആദ്മി പാർട്ടിയിൽ ചേർന്ന മുസ്തഫാബാദിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ സബീല ബീഗവും, ബ്രിജ്പുരിയിൽ നിന്നുള്ള നാസിയ ഖാത്തൂണും വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തി.
”ബ്രിജ്പുരിയിൽ നിന്നുള്ള കൗൺസിലർ നാസിയ ഖാത്തൂൺ, മുസ്തഫാബാദിൽ നിന്നുള്ള കൗൺസിലർ സബീലാ ബീഗം, 300 വോട്ടിന് തോറ്റ ബ്ലോക്ക് പ്രസിഡന്റ് അലീം അൻസാരി എന്നിവർ രാഹുലിന്റെയും പ്രിയങ്കയുടെയും പ്രവർത്തകരാണ്. രാഹുൽ ഗാന്ധി സിന്ദാബാദ്,’എന്ന് മറ്റൊരു ട്വീറ്റിൽ അലി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അലി മെഹ്ദി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. തുടർന്ന് ഇയാൾക്കെതിരെക വിമർശനങ്ങൾ ഉയർന്നതോടെ മണിക്കൂറുകൾക്കകം തിരിച്ച് കോൺഗ്രസിലെത്തുകയായിരുന്നു.
Comments