താവാംഗ്: ശൈത്യകാലം മുതലാക്കിയുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി നൽകി ഇന്ത്യൻ സൈനികർ. ചൈന താവാംഗ് മേഖലയിൽ കടന്നുകയറാൻ ശ്രമിച്ചതാണ് സംഘർഷ ത്തിൽ കലാശിച്ചത്. അരുണാചൽ പ്രദേശിലെ ഇന്ത്യാ-ചൈന അതിർത്തിയിലെ താവാംഗ് മേഖലയിൽ ചൈന ശൈത്യകാലം മുതലാക്കിയാണ് നിയന്ത്രണ രേഖ ലംഘിക്കാൻ ശ്രമിച്ചത്. ചൈനീസ് സൈനികരെ ശക്തമായി ഇന്ത്യൻ സൈനികർ നേരിട്ടെന്നാണ് റിപ്പോർട്ട്. ഇരുഭാഗ ത്തുള്ള സൈനികർക്കും പരിക്കേറ്റതായാണ് വിവരം. ഉന്നത സൈനിക ഇടപെടലിനെ തുടർന്ന് സൈനികർ പിൻവാങ്ങിയതിനാൽ വലിയ സംഘർഷം ഒഴിവായെന്നും സൂചനയുണ്ട്.
രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് സൈന്യം പുറത്തുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചൈനീസ് സൈന്യം അരുണാചലിൽ പ്രകോപനം ആരംഭിച്ചത്. നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമമാണ് ഇന്ത്യ സൈന്യം അതിവേഗം കണ്ടെത്തി ചെറുത്തതെന്നാണ് കരസേന വൃത്തങ്ങൾ അറിയിച്ചത്.
സംഭവത്തെ തുടർന്ന് ഇരു വിഭാഗങ്ങളുടേയും കമാന്റർമാർ ഫ്‌ലാഗ് മീറ്റിംഗ് അടിയന്തി രമായി വിളിച്ചുചേർത്തെന്നും ചൈനയുടെ നടപടിക്കെതിരെ ശക്തമായ താക്കീത് നൽകിയെന്നുമാണ് വിവരം. അരുണാചൽ മേഖലയിൽ അതിർത്തിയിലെ നിയന്ത്രണ രേഖ കടന്നുപോകുന്ന പ്രദേശത്തെ ചൊല്ലിയുള്ള അവ്യക്തതയാണ് ചൈന മുതലാക്കാൻ ശ്രമിക്കുന്നത്. നിബിഢ വനമേഖലകളും ചെങ്കുത്തായ പർവ്വത നിരകളും ഒരു പോലെ അതിർത്തി രക്ഷ ദുഷ്‌ക്കരമാക്കുന്ന സ്ഥിതിയാണുളളത്.
Comments