കൊച്ചി : കൊല്ലത്തെ വിസ്മയ കേസിൽ ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്‌ക്കാനാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ കിരൺ കുമാറിന് ജയിലിൽ തുടരേണ്ടി വരും. ജസ്റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീലിൽ വിധി വരും വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്‌ക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം
സ്ത്രീധനപീഡനത്തെ തുടർന്നു ബി.എ.എം.എസ്. വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ കിരൺകുമാറിനെ മേയ് 24-നാണ് കീഴ്‌കോടതി ശിക്ഷിച്ചത്. പത്തുവർഷം തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ഇതെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Comments