ബംഗളൂരു: സ്ത്രീധന പീഡനക്കേസിൽ കന്നഡ സിനിമ-സീരിയൽ നടി അഭിനയയ്‌ക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് കർണാടക ഹൈക്കോടതി. അഭിനയയുടെ സഹോദരൻ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണ് നടപടി. ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരൻ ചെലുവ എന്നിവർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്‌ക്കിടെ മരിച്ചിരുന്നു.
80,000 രൂപയും 250 ഗ്രാം സ്വർണവും സ്ത്രീധനമായി വാങ്ങിയെന്ന് കാണിച്ച് 2002ലാണ് ലക്ഷ്മിദേവി പരാതി നൽകുന്നത്. വിവാഹത്തിന് ശേഷവും പണം വാങ്ങിയതായി ലക്ഷ്മിയുടെ പരാതിയിൽ പറയുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചു. ഇതോടെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. 1984ൽ പുറത്തിറങ്ങിയ ‘അനുഭവ’ ആണ് അഭിനയയുടെ ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.
Comments