മുംബൈ: താൻ മരിച്ചുവെന്ന രീതിയിൽ പുറത്തുവന്ന വ്യാജവാർത്തകൾക്കെതിരെ നടി വീണാ കപൂർ. സ്വത്ത് തർക്കത്തിനെ തുടർന്ന് മകൻ സച്ചിൻ കപൂർ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊണ്ടുവെന്നായിരുന്നു വാർത്തകൾ പുറത്ത് വന്നത്. സച്ചിനെ കുറ്റപ്പെടുത്തി നിരവധി വാർത്തകൾ പുറത്ത് വന്നതോടെയാണ് താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയത്.
കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആണെന്ന് പരാതിയിൽ പറയുന്നു. താൻ താമസിക്കുന്നത് ഗോരേഗാവിലാണ്, ജുഹുവിലല്ല. മകനൊപ്പമാണ് താമസിക്കുന്നത്. അതിനാലാകാം കൊല്ലപ്പെട്ട വീണ കപൂർ താനാണെന്ന് തെറ്റിദ്ധരിച്ചത്. താൻ മരിച്ചിട്ടില്ലെന്ന് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നതായും വീണ കപൂർ വ്യക്തമാക്കി.
മകൻ കൊലപ്പെടുത്തിയെന്ന വാർന്ന തന്നെ ഞെട്ടിച്ചുവെന്നും അവർ പറഞ്ഞു. പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിപ്പോയെന്ന് നടി പറയുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട
Comments