മുംബൈ: മഹാരാഷ്‌ട്രയിൽ മുസ്ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം കൊടുക്കണമെന്ന് ഓൾ ഇന്ത്യ മജാലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. മഹാരാഷ്‌ട്ര നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ സംവരണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിൽ മാർച്ച് നടത്തുമെന്ന് ഒവൈസി പറഞ്ഞു.
ഔറംഗബാദിൽ നിന്നുള്ള എംപിയും ഓൾ ഇന്ത്യ മജാലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ മഹാരാഷ്‌ട്ര യൂണിറ്റ് പ്രസിഡന്റ് ഇംതിയാസ് ജലീലാണ് മാർച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് നാഗപൂരിൽ നടക്കുന്ന മാർച്ചിന് ഒവൈസി പിന്തുണ അറിയിച്ചിരിക്കുന്നത്. ഡിസംബർ 21-ന് നാഗ്പൂരിലെ ഇൻഡോറ ഗ്രൗണ്ടിൽ നിന്ന് വിധാൻ ഭവനിലേക്കാണ് എഐഎംഐഎം മാർച്ച് നടക്കുന്നത്.
മുസ്ലിങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ആവശ്യപ്പെടുന്നതിനൊപ്പം അനധികൃത വഖഫ് ഭൂമിയ്‌ക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ എടുത്ത ശക്തമായ നടപടികൾക്കെതിരെയും കൂടിയാണ് എഐഎംഐഎം മാർച്ച് നടത്തുന്നത്. കൂടാതെ, മൗലാന ആസാദ് മൈനോറിറ്റീസ് ഫിനാൻഷ്യൽ ഡെവലപ്‌മെന്റ് കോർപ്പറേഷന് ലിമിറ്റഡിന് 1,000 കോടി രൂപ സബ്‌സിഡി നൽകണമെന്നും സമരക്കാർ ആവശ്യം ഉന്നയിക്കുന്നു.
Comments