ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രിയെ അവഹേളിച്ചത് ഇന്ത്യയിലെ 135 കോടി ജനങ്ങളെ അവഹേളിച്ചതിന് തുല്യമാണെന്നാണ് ധാമി അപലപിച്ചത്. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെയാണ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ മന്ത്രി അപകീർത്തിപ്പെടുത്തിയതെന്നും പരാമർശം ഇന്ത്യൻ ജനതയെ ഒട്ടാകെ അപമാനിക്കുന്നതിന് സമമാണെന്നും അദ്ദേഹം പറഞ്ഞു.
പാക് സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും ഇത്തരം പ്രസ്താവനകൾ പറഞ്ഞ് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഭാരതമെന്ന മഹത്തായ രാജ്യത്തെ പാകിസാതാൻ എന്ന അസ്ഥിരമായ രാജ്യവുമായി താരതമ്യപ്പെടുത്താൻ പാടില്ല, കാരണം ഇന്ത്യൻ ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജീവിക്കുന്ന ഓരേ മുസ്ലീമും ഇന്ത്യക്കാരായതിൽ അഭിമാനക്കൊള്ളന്നുവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. പ്രസ്താവനയെ അപലപിച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാജ്യവ്യാപകമായ പ്രതിഷേധവും സംഘടിപ്പിച്ചു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പാക് മന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.
Comments