ഹരിദ്വാർ ; ഒൻപതുകാരൻ മരിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലാണ് സംഭവം.മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മൊഹ് അലിയാണ് മരിച്ചത് . സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ സീഷാനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്രസ അദ്ധ്യാപകന്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ഭഗവാൻപൂരിലെ റഹ്മാനിയ മദ്രസയിലാണ് സംഭവം. . വിദ്യാർത്ഥി ക്ലാസിൽ സംസാരിച്ചതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചത് . സീഷാൻ കുട്ടിയുടെ തല മേശയിലും, ബ്ലാക്ക് ബോർഡിലുമായി ഇടിപ്പിച്ചു. പിന്നാലെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി.
തുടർന്ന് മദ്രസ അധികൃതർ വീട്ടുകാരെ വിവരം അറിയിച്ച ശേഷം കുട്ടിയെ സഹരൻപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ചണ്ഡീഗഡിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണപ്പെട്ടു .
ചികിത്സയ്‌ക്കിടെയും മോഹ് അലി വേദനകൊണ്ട് പുലമ്പുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു . കുട്ടിയുടെ മരണത്തിന് ശേഷം പിതാവ് സൂഫിയാൻ അഹമ്മദാണ് മദ്രസ അദ്ധ്യാപകനെതിരെ ഭഗവാൻപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .
Comments