ദോഹ : കാൽപ്പന്തുകളിയിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ കളി നിയന്ത്രിക്കുന്നത് പോളണ്ടിൽ നിന്നുള്ള റഫറി. കാർക്കശ്യക്കാരനായ സിമോൺ മാർസിനിയാക്കിനാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ നിയന്ത്രിക്കാനുള്ള അവസരം കൈവന്നിരിക്കുന്നത്. 2018ലും ലോകകപ്പിന്റെ ഭാഗമായിരുന്ന റഫറിയാണ് സിമോൺ. യുവേഫാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ സ്ഥിരം റഫറിയാണ്.
ഫിഫയുടെ ഔദ്യോഗിക റഫറിമാരിൽ ഏറ്റവും മികച്ചവരുടെ കൂട്ടത്തിലെ താരത്തിന് 41 വയസ്സുമാത്രമാണ് പ്രായം. 2011 മുതൽ കളിക്കളം വാഴുന്ന താരമാണ്, ഇത്തവണ ലോകകപ്പിൽ ഫ്രാൻസ്-ഡെൻമാർക്ക്, ഫ്രാൻസ്-ഓസ്‌ട്രേലിയ എന്നീ മത്സരങ്ങൾ നിയന്ത്രിച്ചത് സിമോൺ ആയിരുന്നു.
ഇടക്കാലത്ത് ചില ഹൃദയ സംബന്ധമായ ശാരീരിക അസ്വസ്ഥതകൾ അലട്ടിയിരുന്നു. ലോകകപ്പിന് മുന്നേ ശാരീരിക പരിശോധനയിൽ ആരോഗ്യവാനാണെന്ന് ഫിഫ സാക്ഷ്യപ്പെടുത്തിയതോടെയാണ് ലോകകപ്പ് പോരാട്ടങ്ങളുടെ ഭാഗമാകാൻ സിമോണിന് സാധിച്ചത്.
Comments