കൊച്ചി : നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പി.എഫ്.ഐ ജനറൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ സത്താറിന്റെയടക്കം സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
ഹർത്താലിനിടെ ഉണ്ടായ ആക്രമണത്തിൽ നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി സംഘടനാ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു. സ്വത്തുക്കൾ കണ്ടുകെട്ടാനായി റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ അദ്ധ്യക്ഷൻ ഇ അബൂബക്കർ കസ്റ്റഡിയിൽ സുഖമായിരിക്കുന്നുവെന്നും ചികിത്സ തുടരുന്നതായും എൻഐഎ ഡൽഹി കോടതിയെ അറിയിച്ചിരുന്നു.
Comments