ലക്നൗ: മദ്രസ വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റം വരുത്തി യുപി സർക്കാർ. മദ്രസകളിൽ ഇംഗ്ലീഷും, കണക്കും നിർബന്ധമാക്കി. അറബി, ഉറുദു, പേർഷ്യൻ ഭാഷകൾക്ക് പുറമേയാണ് ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. മദ്രസ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
മദ്രസകളിൽ ഇംഗ്ലീഷ് , കണക്ക് എന്നീ വിഷയങ്ങളും ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ നിലവിൽ ആവശ്യമുള്ളവർക്ക് മാത്രമാണ് ഇരു വിഷയങ്ങളിലും ക്ലാസുകൾ നൽകുന്നത്. ഇനി മുതൽ മദ്രസയിലെ എല്ലാ വിദ്യാർത്ഥികളും ഇരു വിഷയങ്ങളും പഠിക്കണം. ഇരു വിഷയങ്ങൾക്കും പുറമേ മറ്റ് ശാസ്ത്ര വിഷയങ്ങൾക്കും സർക്കാർ നിർബന്ധമാക്കും.
നേരത്തെ സ്കൂളുകളുടേതിന് സമാനമായി മദ്രസകളുടെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലീഷും കണക്കും നിർബന്ധമാക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് മദ്രസകളുടെ സമയം. മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്.
Comments