ന്യൂഡൽഹി: ആഗോളതലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി എല്ലാ പ്രതിസന്ധികളും ബാധിക്കുന്നത് വ്യോമയാന മേഖലയെയാണെന്ന് കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2020ൽ ആരംഭിച്ച കൊറോണ വ്യാപനം ,യുക്രെയ്ൻ-റഷ്യ യുദ്ധം ഒപ്പം ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുടെ കറൻസിയുടെ മൂല്യത്തകർച്ച എന്നിവ വ്യോമമേഖലയെ ബാധിച്ച വിഷയങ്ങളാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.
വ്യോമയാന മന്ത്രാലയത്തിന്റെ നിലവിലെ നഷ്ടം സംബന്ധിച്ച് കണക്കുകൾ സഭയ്‌ക്ക് മുമ്പാകെ വയ്‌ക്കണമെന്ന ആവശ്യത്തിനാണ് കേന്ദ്രമന്ത്രി രേഖാമൂലം എഴുതി തയ്യാറാക്കിയ മറുപടി വായിച്ച് വിശദീകരിച്ചത്. യാത്രക്കാർ കുറയുന്നത് മാത്രമല്ല ചില രാജ്യങ്ങളിലേയ്‌ക്ക് പോകാൻ സാധിക്കാത്തതും വലിയ പ്രതിസന്ധിയാണ്. ഇന്ധന വില കുത്തനെ കൂടിയതും വ്യോമ മേഖലയെയാണ് സാരമായി ബാധിച്ചത്.
സ്വകാര്യ മേഖലയിലെ വിമാനങ്ങളും വിമാനത്താവളങ്ങളുമാണ് കൂടുതലായുള്ളത്. പ്രവർത്തനം മെച്ചപ്പെടുത്താനുള്ള പരിശ്രമം ഏവരും തുടരുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ വിമാനത്താവളങ്ങളുടേയും വികസനത്തിനായി എല്ലാവരും ചേർന്ന് ഒരു ലക്ഷം കോടിയ്‌ക്കടുത്ത് മൂലധന ശേഖരണം ലക്ഷ്യം വെച്ചാണ് നീങ്ങുന്നതെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Comments