പാരിസ്: ചികിത്സാ പിഴവ് മൂലം യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതിൽ ഡോക്ടർമാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതിയുടെ ഉത്തരവ്. ആശുപത്രി അധികൃതരുടെ അബദ്ധം മൂലമായിരുന്നു യുവാവിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കേണ്ടി വന്നത്. സംഭവം വിവാദമാകുകയും ആശുപത്രി ജീവനക്കാരുടെ പിഴവ് പുറത്തുവരികയും ചെയ്തതോടെ വലിയ തുക നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. യുവാവിന് 65,000 ഡോളർ (53 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.
ഫ്രാൻസിലുള്ള നൻറ്റേസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 30-കാരനായ യുവാവ് അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്‌സിനോമ എന്ന രോഗം മൂലമാണ് യുവാവിനെ ചികിത്സിച്ചിരുന്നത്.
ചികിത്സ ആരംഭിച്ച് നാളുകൾ പിന്നിട്ടപ്പോൾ യുവാവിന്റെ ജനനേന്ദ്രിയത്തെ അർബുദം പൂർണമായും ബാധിച്ചുവെന്ന കണ്ടെത്തലിൽ ഡോക്ടർമാർ എത്തിച്ചേർന്നു. ഇതോടെ ജനനേന്ദ്രിയം മുറിച്ചുകളയാമെന്ന നിഗമനത്തിൽ ആശുപത്രി അധികൃതരെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം ഛേദിച്ചു. എന്നാൽ തെറ്റായ രീതിയിൽ ചികിത്സ നടത്തിയതിന്റെ ഫലമായിട്ടാണ് യുവാവിന്റെ ജനനേന്ദ്രിയത്തിലേക്ക് രോഗം പടർന്നതെന്ന് പിന്നീട് കണ്ടെത്തി. ഇതോടെയാണ് സംഭവം കോടതിയിൽ എത്തുകയും വർഷങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ യുവാവിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തത്.
Comments