ചെന്നൈ: രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് യുവതി. യുവതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ മാധവാരത്ത് നിന്ന് കോയമ്പേട് ബസ് സ്റ്റാന്റിലേക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച് കടന്നത്.
25ാം തിയതി മാധവാരത്ത് നിന്നാണ് യുവതി ഓട്ടോറിക്ഷയിൽ കയറിയത്. കോയമ്പേട് സ്റ്റാന്റിൽ ഇറങ്ങിയ യുവതി പണം നൽകിയതിന് ശേഷം മടങ്ങുകയായിരുന്നു. തിരികെ മധുവാരത്തേക്ക് ഓട്ടോയുമായി മടങ്ങിയ ഡ്രൈവർ പിന്നിൽ നിന്ന് കരച്ചിൽ കേട്ട് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തിയത്.
ഇയാൾ ഉടനെ തന്നെ വിവരം പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു. പോലീസും ശിശുക്ഷേമ സമിതി പ്രവർത്തകരും എത്തി കുഞ്ഞിനെ ഏറ്റെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുഞ്ഞിനെ ചൈൽഡ് കെയറിന് കൈമാറി. കോയമ്പേട് ബസ് സ്റ്റാന്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്.
Comments