കാബുൾ , അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണ വാർത്ത കേട്ടുകൊണ്ടാണ് പുതുവർഷം പുലർന്നത്. കാബൂളിലെ സൈനിക വിമാനത്താവളത്തിന് മുൻപിലാണ് ഇന്ന് രാവിലെയോടെ ലോകത്തെ നടുക്കിയ സ്ഫോടനം നടന്നത്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു, കുറേയേറെ പേർക്ക് പരിക്കേൽക്കുയും ചെയ്തു. ഇതിൻെറ നടുക്കത്തിൽ നിന്ന് ആരും മുക്തരായിട്ടില്ല.
രാവിലെ എട്ട് മണിക്ക് മുമ്പ് താലിബാൻ മിലിട്ടറിയുടെ മൂക്കിൻമുനയിലാണ് സ്ഫോടനം നടന്നത്. താലിബാൻ മിലിട്ടറിയുടെ സംരക്ഷണയിലുളള വിമാനത്താവളമാണിത്. ആക്രമണത്തിന് പിന്നാലെ പ്രദേശം സൈന്യം വളഞ്ഞു. ഇവിടേക്കുള്ള ഗതാഗത സംവിധാനം പൂർണ്ണമായും നിരോധിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഐ എസ് ഭീകര സംഘടനയാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആക്രമണം ആരംഭിച്ച ഐഎസ് ഭീകരർ ഇന്നും രാജ്യത്തെ ജനങ്ങളുടെ സമാധാനം നശിപ്പിക്കുന്നു.
ഡിസംബർ 12 ന്, കാബൂളിൽ ചൈനീസ് ഹോട്ടലിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിലും ഐഎസ് ഭീകരരാണെന്നാണ് നിഗമനം.
യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തുത്. ഇതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയെന്നാണ് താലിബാന്റെ അവകാശവാദം. എന്നാൽ രാജ്യത്ത് സ്ഫോടനങ്ങൾ ഇപ്പോഴും തുടർക്കഥയാവുകയാണ്. ആക്രമണങ്ങളിൽ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.
Comments