നിലം കുഴിക്കുന്നതിനിടെ തൊഴിലാളികൾക്ക് കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി .യുകെയിലെ ഹെയർഫോർഡ്ഷെയറിലാണ് സംഭവം . 41 കാരനായ ജോർജ്ജ് പവലും 54 കാരനായ ലെയ്‌റ്റൺ ഡേവിസുമാണ് നിധി കണ്ടെത്തിയത് . മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാണ് ഇവർ നിധി വേട്ട നടത്തിയത്. എന്നാൽ നിധിയെ കുറിച്ച് വസ്തുവിന്റെ ഉടമയോട് പോലും ഇവർ പറഞ്ഞില്ല.
30 കോടിയോളം രൂപയുടെ നിധിയാണ് ഇവർ സ്വന്തമാക്കിയത്. പുരാതന സ്വർണ്ണ നാണയങ്ങൾ, വെള്ളി കഷണങ്ങൾ, മോതിരങ്ങൾ തുടങ്ങി നിരവധി ആഭരണങ്ങൾ ഇവർ സ്വന്തമാക്കി. നിധി സർ ക്കാരിന് കൈമാറുന്നതിന് പകരം ഇവർ ഇത് വിൽക്കുകയായിരുന്നു . കോടിക്കണക്കിന് രൂപയാണ് ഇവർ ഇത്തരത്തിൽ സമ്പാദിച്ചത്.
എന്നാൽ അധികം വൈകാതെ വിവരം അറിഞ്ഞ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു .മോഷണം, സ്വത്ത് മറച്ചുവെക്കാനും വിൽക്കാനുമുള്ള ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി. വോർസെസ്റ്റർ ക്രൗൺ കോടതി ഇരുവർക്കും 11 വർഷവും 6 മാസവും തടവുശിക്ഷ വിധിച്ചു . അതിൽ പവലിന് ആറര വർഷവും ഡേവിസിന് 5 വർഷവും തടവ് ശിക്ഷ ലഭിച്ചു. ഇതിനു പിന്നാലെ പവലിനും ഡേവിസിനും 1.2 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) പിഴയും ചുമത്തി.
Comments