ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാം കരടിൽ അഭിപ്രായം അറിയിക്കാനും അവസരമുണ്ട്. അടുത്ത മാസം അവസാനത്തോടെയാകും നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
ഗെയിമിങ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും കരടിൽ പറയുന്നു. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകുന്നതിനായി സമിതിയെ രൂപീകരിക്കും. ഈ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കും. ഗെയിമിങ്ങിലൂടെ വാതുവയ്പ്പ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments