ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അപൂർവ്വയിനം കഴുകനെ പിടികൂടി. ഒരാഴ്ചയോളമായി കാൺപൂരിൽ കഴുകനെ കണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അസാമാന്യ വലിപ്പമുള്ള ഒരു പക്ഷി പറക്കുന്നത് കണ്ടതോടെ ജനങ്ങൾക്ക് കൗതുകമായി. പിന്നീടത് ഒരു കഴുകനാണെന്ന് തിരിച്ചറിയുകയായിരുന്നു. നാട്ടുകാർ പലവട്ടം പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം നിലത്തിറങ്ങി ഇരുന്നതോടെ കഴുകനെ പിടികൂടുകയായിരുന്നു.
പക്ഷിയെ പ്രദേശവാസികൾ പിടിച്ചു കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. നിരവധി പേരാണ് അപൂർവ്വയിനം കഴുകനെ കാണാൻ സ്ഥലത്ത് തടിച്ചുകൂടിയത്. ചിലർ വളരെ സ്നേഹപൂർവ്വം പക്ഷിയെ തലോടുന്നു. കഴുകന്റെ വലിപ്പം കാണിക്കാൻ വേണ്ടി നാട്ടുകാർ അതിന്റെ ചിറകുകൾ വിടർത്തുന്നതും വീഡിയോയിൽ കാണാം.
#WATCH | UP: A rare vulture was captured in Eidgah cemetery of Kanpur's Colonelganj yesterday. The locals handed it over to Forest Dept.
A local says, "The vulture had been here for a week. We tried to catch it but didn't succeed. Finally, we captured it when it came down." pic.twitter.com/7t5QWXiN3h
— ANI (@ANI) January 9, 2023
ഹിമാലയൻ കഴുകൻ അഥവാ ഹിമാലയൻ ഗ്രിഫൺ കഴുകനാണിത്. ടിബറ്റൻ പീഠഭൂമിയിലെ ഹിമാലയത്തിലാണ് ഇവ കൂടുതലായും കാണുപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒരിനമാണിത്. ഹിമാലയത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പക്ഷിയാണിത്. ഹിമാലയൻ കഴുകന്മാരുടെ ഭാരം 6 കിലോഗ്രാം (13 പൗണ്ട്) മുതൽ 12.5 കിലോഗ്രാം (28 പൗണ്ട്) വരെയാണ്. ഇതിന് ശരാശരി 9 കിലോഗ്രാം (20 പൗണ്ട്) ഭാരമുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം ഹിമാലയൻ കഴുകനെ സംരക്ഷിച്ചു വരുന്നു.
Comments