കൊൽക്കത്ത: ഉച്ചഭക്ഷണത്തിൽ നിന്ന് വിഷബാധയേൽക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിന് പിന്നാലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും പാമ്പിനെ കണ്ടെത്തി. ബംഗാളിലെ ബീർഭും മയുരേശ്വറിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് ചോറിനൊപ്പം നൽകിയ പയറിലാണ് പാമ്പിനെ കണ്ടെത്തിയത്.
സംഭവത്തിൽ സ്കൂൾ അധികൃതർ പ്രതികരിക്കാൻ തയ്യറായിട്ടില്ല. പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ ആഹാരം കഴിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
അടുത്തിടെയാണ് സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനൊപ്പം ഇറച്ചി വിതരണം ചെയ്യുമെന്ന സുപ്രധാന പ്രഖ്യാപനവുമായി മമത സർക്കാരെത്തിയത്. ആഴ്ചതോറും കോഴിയിറച്ചിയും സീസണൽ പഴങ്ങളും വിദ്യാർത്ഥികൾക്ക് നൽകുന്ന രീതിയിലാണ് സർക്കാർ സ്കൂളുകളിലെ ഭക്ഷണ സംവിധാനത്തിൽ ബംഗാൾ സർക്കാർ മാറ്റം വരുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭക്ഷണത്തിൽ നിന്ന് പാമ്പിനെ കിട്ടിയത്.
Comments