കൊൽക്കത്ത: ഒരാൾ ലോട്ടറി അടിച്ച വിവരം അറിഞ്ഞാൽ ആദ്യം ഓടി ചെല്ലുന്നത് എവിടേക്കായിരിക്കും. സാധാരണയായി ഒന്നുകിൽ ബാങ്കിലേക്കോ വീട്ടിലേക്കോ ആയിരിക്കും, അല്ലേ…എന്നാൽ ബംഗാൾ സ്വദേശിനിയായ പുത്തുൽ ഹരി ഓടി ചെന്നത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കാണ്. പശ്ചിമ ബംഗാളിലെ അസൻസോൾ സ്വദേശിയാണ് യുവതി.
മുപ്പത് രൂപ കൊടുത്ത് എടുത്ത ടിക്കറ്റിന് ഒരുകോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. ലോട്ടറി അടിച്ചു എന്ന് മറ്റുള്ളവർ അറിഞ്ഞാൽ ഉപദ്രവിക്കുമോ എന്ന് ഭയന്നാണ് യുവതി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചത്. പല വീടുകളിൽ ജോലി ചെയ്താണ് യുവതിയും കുടുംബവും ജീവിക്കുന്നത്. ഭർത്താവും കൂലി വേലക്കാരനാണ്.
ഒരു കോടി രൂപ അടിച്ചെങ്കിലും വീട്ടു ജോലി ഉപേക്ഷിക്കില്ലെന്ന് ഹരി പുത്തുൽ പറയുന്നു. സ്വന്തമായൊരു വീട് വെയ്ക്കാനും കിടപ്പ് രോഗിയായ മകന്റെ ചികിത്സയ്ക്കും പണം ഉപയോഗിക്കും. മകളുടെ വിവാഹത്തെ തുടർന്ന് ബാധ്യതയുണ്ട്, അത് വീട്ടണം എന്നും യുവതി പറഞ്ഞു.
Comments