ശ്രീനഗർ: ഭീകരരെ വധിച്ച് സുരക്ഷാ സേന. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് ഭീകരരെ വധിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്. കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ സംശയാസ്പദമായ രീതിയിൽ വാഹനം കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിശോധനിയ്‌ക്കായി വാഹനത്തിനുള്ളിൽ പ്രവേശിച്ചതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ സേനയും വെടിയുതിർത്തു. നഗരത്തിലെ ജില്ലാ കോടതി സമുച്ചയത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ ജമ്മുവിലെ സിദ്രയിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന സകുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് പിന്തുടർന്ന് സൈന്യവും പോലീസും എത്തുകയായിരുന്നു. ഇത് കണ്ട ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ട്രക്കിൽ പരിശോധന നടത്താൻ ശ്രമിച്ച സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും തിരിച്ചടിയ്‌ക്കുകയായിരുന്നു.
Comments