തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 10.30-നാണ് കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഉച്ചയ്‌ക്ക് 12-ന് അന്നദാനം ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. രാത്രി ഏഴിന് നടക്കുന്ന സമ്മേളനം മന്ത്രി അഹമ്മദ് ദേവർകോലിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനാണ് കാവ്യാർച്ചന. 26-ന് ആറാട്ടോടെ് ഉത്സവം സമാപിക്കും.
12 മുതൽ 24 വരെ രാവിലെ മുതൽ വിശേഷാൽ പൂജയുണ്ടാകും. 19-ന് വൈകിട്ട് നടക്കുന്ന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭക്തിഗാനസുധ, ക്ലാസിക്കൽ ഡാൻസ് എന്നിവ അരങ്ങിലെത്തും .
20-ന് നടക്കുന്ന സമ്മേളനം കെ.മുരളീധരൻ എംപി നിർവഹിക്കും 21-ന് രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടാകും. വൈകിട്ട് ആറിന് നടക്കുന്ന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും തുടർന്ന് ഭക്തിഗാനസുധ നടക്കും.22-ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്യും. 25-ന് രാവിലെ 9.15-നാണ് പൊങ്കാല. 26-ന് രാവിലെ ആറാട്ടോട് കൂടി ഈ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും
തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിന് സമീപമുള്ള ആഴിമല ശിലക്ഷേത്രം. ശൈവ ഭക്തരോടോപ്പം തന്നെ വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. കടൽത്തീരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇവിടെ ഉള്ളത്. 56 അടി ഉയരത്തിലുള്ള മഹേശ്വരന്റെ പ്രതിമയാണിത് ഗംഗാധരേശ്വര പ്രതിമ എന്നാണ് ഇതിന്റെ പേര്. പൂർണ്ണമായും കോൺക്രീറ്റിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
കടൽത്തീരത്തിനും ക്ഷേത്രത്തിനും നടുവിലുള്ള ഗംഗാധരേശ്വരന്റെ രൂപത്തിന് താഴെ ഭാഗത്തായാണ് ധ്യാനമണ്ഡപം നിർമ്മിക്കുന്നത്. എകദേശം 3,500 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് ധ്യാനമണ്ഡപം ഒരുക്കിയിരിക്കുന്നത്. ഒരു ഗുഹയ്‌ക്കുള്ളിൽ കയറിയതിനു സമാനമായ അന്തരീക്ഷമായിരിക്കും ധ്യാനനമണ്ഡപത്തിനുള്ളിൽ അനുഭവിക്കുവാൻ സാധിക്കുക.
Comments