വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് റി-റിലീസിന് ഒരുങ്ങുന്നു. ജനവുരി 19-ന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ അനുപം ഖേറും സംവിധായകൻ വിവേക് അഗ്നിഹോത്രിയും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് 33 വർഷം തികയുമ്പോൾ, അതേ വർഷം തന്നെ കശ്മീർ ഫയൽ വീണ്ടും റിലീസിന് എത്തുന്നു. കശ്മീരി പണ്ഡിറ്റുകൾക്ക് ആദരവായി ചിത്രം ജനുവരി 19-ന് റിലീസ് ചെയ്യും. എല്ലാവരും തിയറ്ററിൽ പോയി കാണണം’ എന്നാണ് സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്. ചിത്രം ഇന്ത്യയുടെ ഒസ്കാർ നോമിനേഷൻ പട്ടികയിലും മത്സരിക്കുന്നുണ്ട്.
Probably for the first time a film releases a second time in the same year. Please watch #TheKashmirFiles releasing tomorrow again to pay tribute to #33YearsOfKPEXodus!🙏💔 pic.twitter.com/neXPYxniVx
— Anupam Kher (@AnupamPKher) January 18, 2023
2022 മാർച്ച് 11ന് റിലീസ് ചെയ്ത ചിത്രം 200 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. വിവേക് അഗ്‌നിഹോത്രി തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനുപം ഖേറിന് പുറമേ നടൻ മിഥുൻ ചക്രബർത്തിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ജോഷി, ദർശൻ കുമാർ എന്നിവരും സിനിമയിൽ ഉണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്.
ANNOUNCEMENT: #TheKashmirFiles is re-releasing on 19th January – The Kashmiri Hindu Genocide Day. This is the first time ever a film is releasing twice in a year. If you missed watching it on BIG SCREEN, book your tickets NOW👇. https://t.co/LP0NKokbaehttps://t.co/J7s03w8P31 pic.twitter.com/TNxhq0L68V
— Vivek Ranjan Agnihotri (@vivekagnihotri) January 18, 2023
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് നേരെ ഇടത് ബുദ്ധി ജീവികളും മതമൗലിക വാദികളും വലിയ തരത്തിലുള്ള ഡീഗ്രേഡിംഗ് നടത്തിയിരുന്നു. എന്നാൽ, അധിക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കുമിടയിലും ചിത്രം കാണാൻ തിയറ്ററുകളിലേയ്‌ക്ക് ജനസാഗരം ഒഴുകിയെത്തി. ചിത്രം പല ഫിലിം ഫെസ്റ്റരുവലുകളിലും പ്രദർശിപ്പിച്ചു. എന്നാൽ അവിടെയും പ്രൊപ്പഗണ്ട ചിത്രമെന്ന പേരിൽ പലരും മാറ്റി നിർത്താൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ജനങ്ങൾ ഇരു കയ്യും നീട്ടി ഏറ്റെടുത്ത ചിത്രം, ഇപ്പോൾ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്.
Comments