തിരുവനന്തപുരം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുയരുന്ന ജാതി വിവേചന പരാതിയുടെ അടിസ്ഥാനത്തിൽ വിവാദം ഒരുവശത്ത് പുരോഗമിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് തുടരുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെയും വിമർശനങ്ങളുടെ പെരുമഴയാണ്. ഈ സാഹചര്യത്തിൽ അടൂരിനെ പ്രശംസിച്ചും പുകഴ്‌ത്തിയും രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
ദേശാഭിമാനിയുടെ വാർഷികാഘോഷ ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തർദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറാണ് അടൂരെന്നും സിനിമയോട് അടങ്ങാത്ത അഭിനിവേശമാണ് അടൂരിനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. ദേശാഭിമാനിയുടെ സമഗ്ര പുരസ്‌കാരം അടൂരിന് സമർപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രശംസിച്ചത്.
Comments